Feeds:
Posts
അഭിപ്രായങ്ങള്‍

വേണം മറ്റൊരു കേരളം ക്യാമ്പയിന്റെ ഭാഗമായ ഭാഷ, സംസ്കാരം ശില്പശാല കോട്ടയം ബസേലിയോസ് കോളേജില്‍ നടന്നു. എഴുത്തുകാരി സുജ സൂസന്‍ ജോര്‍ജ്, പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.പി ശ്രീ ശങ്കര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങായ കാവുമ്പായി ബാലകൃഷ്ണന്‍, ജോജി കൂട്ടുമ്മേല്‍, ഭാഷാ സാങ്കേതിക വിദഗ്ധര്‍, അധ്യാപകര്‍ തുടങ്ങി നാല്പതോളം പേര്‍ പങ്കെടുത്തു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വേണം മറ്റൊരു കേരളം എന്ന വികസന കാമ്പെയിനുമായി മുന്നോട്ടുപോകുകയാണു്. കേരളത്തിന്റെ തനിമയായ വികസനനേട്ടങ്ങള്‍ നമ്മള്‍പോലുമറിയാതെ കൈമോശം വന്നുപോകുന്ന ദയനീയ സ്ഥിതി സംജാതമായിരിക്കുന്നു.

ഭാഷയില്‍ , സംസ്കാരത്തില്‍, ജീവിത ശൈലിയില്‍ , ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ ഗുണകരമല്ലാത്ത ഒരു തിരിച്ചുപോക്കു് സംഭവിക്കുന്നു. ഇതിന്റെ ആക്കം നമ്മുടെ കണക്കുകൂട്ടലുകള്‍ക്കുമപ്പുറമാണു്. കേരളത്തെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ പോറലേല്‍പ്പിക്കുന്ന ഇന്നത്തെ വികസന ദിശാബോധത്തെ പുതിയ ക്രിയാത്മകമായ ദിശയിലേക്കു് തിരിച്ചുവിടുന്നതിനും നമ്മുടെ മൂല്യങ്ങളില്‍ കൂടുതല്‍ ഊന്നുന്നതിനും. അവയെ ശാശ്വതമായി ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കുന്നതിനുമാണു് കാമ്പെയിന്‍ ലക്ഷ്യംവയ്ക്കുന്നതു്. ഇക്കാര്യങ്ങള്‍ ജനങ്ങളുമായി സംവദിക്കുന്നതിനായി മൂന്നു കലാജാഥകള്‍ കേരളത്തില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണു്.

ഇതില്‍ മധ്യമേഖലാജാഥ 2011 ഡിസംബര്‍ 14-ആം തീയ്യതി രാവിലെ 11 മണിയ്ക്കു് വാഴൂര്‍ തീര്‍ത്ഥപാതപുരം എന്‍.എസ്സ്.എസ്സ് ഹൈസ്ക്കൂള്‍ ജംഗ്ഷനില്‍ എത്തിച്ചേരുന്നു. ഈ ജാഥയെ വരവേല്‍ക്കുന്നതിനും വിജയിപ്പിക്കുന്നതിനുമായി താങ്കളുടെ സാനിധ്യവും സഹകരണവും ഉണ്ടാകണമെന്നു് താല്പര്യപ്പെടുന്നു.

സ്നേനഹപൂര്‍വ്വം

സംഘാടക സമിതിയ്ക്കു് വേണ്ടി

 

1 ജി.മുരളീധരമേനോന്‍ (പ്രസിഡന്റ് -കെ.എസ്സ്.എസ്സ്.പി വാഴൂര്‍ മേഖല)

2 ടി.ജെ ജോസഫ് (സെക്രട്ടറി- കെ.എസ്സ്.എസ്സ്.പി വാഴൂര്‍ മേഖല)

3 ശ്യാമളാ ടി.നായര്‍ (ചെയര്‍ പേഴ്സണ്‍ -സംഘാടക സമിതി)

4 വി.ബിനു (കണ്‍വീനര്‍ -സംഘാടക സമിതി)

വേണം മറ്റൊരു കേരളം വികസന ക്യാമ്പെയിന്‍ കോട്ടയം ജില്ലാതല ഉദ്ഘാടനം ശ്രീമതി. പി.കെ.മേദിനി നിര്‍വഹിച്ചു. വൈക്കത്ത് വച്ചുനടന്ന ഉദ്ഘാടന ചടങ്ങില്‍ ശ്രീ. ടി.എന്‍ രമേശന്‍, ശ്രീ. ടി.പി ശ്രീ ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

വേണം മറ്റൊരു കേരളം വികസന ക്യാമ്പെയിന്‍

മേയ് 15ആം തീയതി വാഴൂര്‍ മേഖലയിലെ കൂരോപ്പടയില്‍ വച്ച് ബാലവേദി ജില്ലാ ശില്പശാല നടന്നു. 25 പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ്  ടി യു സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍ വഹിച്ചു. മേഖല സെക്രട്ടറി ബാലാജി സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു. ഡോ. എം ജി ഗോപാലകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു. ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത അമല്‍, ചിക്കു എന്നീ കൂട്ടുകാര്‍ക്ക് സമ്മാനം നല്കി അനുമോദിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ടി കെ സുവര്‍ണ്ണന്‍, വി എസ് മധു എന്നിവര്‍ നേതൃത്വം നല്കി. വിദ്യാഭ്യാസ സബ്കമ്മററി കണ്‍വീനര്‍ ജോര്‍ജ് ജോസഫ്, അംബരീഷ് , ചിക്കു എന്നിവര് അവലോകനം നടത്തി സംസാരിച്ചു.

കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിഷയ ഗ്രൂപ്പ് ശില്പശാല സംഘടിപ്പിച്ചു. മേയ് 8 ം തീയതി കോട്ടയം മോഡല്‍ ഹയര്‍ സെക്കന്ഡറി സ്കൂളില്‍ വച്ച് നടന്ന പരിപാടി ജനറല്‍ സെക്ര ട്ടറി ടി പി ശ്രീശങ്കര്‍ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു. ജില്ലാ പ്രസിഡന്റ് ടി യു സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജോജി കൂട്ടുമ്മേല്‍ വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി കെ രാജന്‍ നന്ദി പ്രകാശിപ്പിച്ചു. വിദ്യാഭ്യാസം, പരിസരം, ആരോഗ്യം, ജന്‍ഡര്‍ എന്നീ വിഷയങ്ങളില് ഗ്രൂപ്പ് ചര്‍ച്ച നടത്തി പരിപാടികള്‍ക്ക് രൂപം നല്കി.

മെയ് 7-ആം തീയതി വെള്ളൂര് കെ എം ഹൈസ്കൂളില്‍ വച്ച് HS UP കുട്ടികള്‍ക്കായി അവധിക്കാല പഠനോത്സവം സംഘടിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എം വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിററ് പ്രസിഡന്റ് വി എന്‍ മണിയപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വി എസ് മധു ആമുഖവും അരുണ്‍ കൃഷ്ണന്‍ കൃതജ്ഞതയും പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍ കാഞ്ചനകുമാരി, ടി വി രാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പത്താം ക്ലാസ്സ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ വൈശാഖിനെ അനുമോദിച്ചു, പുസ്തകങ്ങള്‍ സമ്മാനമായി നല്കി. രസതന്ത്രത്തേയും മലയാളത്തേയും അടിസ്ഥാനമാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ടി കെ സുവര്‍ണ്ണന്‍, വി എസ് മധു എന്നിവര്‍ നേതൃത്വം നല്കി. പരിപാടിയില്‍ 43 കുട്ടികളും 10 പ്രവര്‍ത്തകരും പങ്കെടുത്തു.

ശബ­രി­മ­ല­യില്‍ മക­ര­വി­ളക്ക് ഉത്സ­വ­ത്തോ­ട­നു­ബ­ന്ധി­ച്ചു­ണ്ടായ തിക്കിലും തിര­ക്കിലും പെട്ട് നൂറി­ലധികം ആളു­കള്‍ കൊല്ല­പ്പെ­ട്ടത് അങ്ങേ­യറ്റം ദുഃഖ­ക­രവും നിര്‍ഭാ­ഗ്യ­ക­ര­വു­മാണ്. മര­ണ­പ്പെ­ട്ട­വ­രുടെ ബന്ധു­ജ­ന­ങ്ങ­ളുടെ ദുഃഖ­ത്തില്‍ കേര­ള­ശാ­സ്ത്ര­സാ­ഹിത്യ പരി­ഷത്തും പങ്ക് ചേരു­ന്നു. യഥാര്‍ത്ഥ­ത്തില്‍ ഇത്ത­ര­മൊരു ദുരന്തം നാം ക്ഷണിച്ചുവരു­ത്തി­യ­താ­ണ്. ഇതാ­ദ്യ­മാ­യല്ല ശബ­രി­മ­ലയില്‍ ഇത്തരം കൂട്ട മര­ണ­ങ്ങള്‍ അര­ങ്ങേ­റു­ന്ന­ത്. മക­ര­വി­ളക്ക് ദിവസം പൊന്ന­മ്പ­ല­മേ­ട്ടില്‍ തെളി­യുന്ന പ്രകാശം മനു­ഷ്യ­നിര്‍മ്മി­ത­മാണ് എന്ന് ഇന്ന് എല്ലാ­വരും തുറന്ന് സമ്മ­തി­ക്കുന്ന കാര്യ­മാ­ണ്. എല്ലാ­വര്‍ക്കും അറി­യാ­വുന്ന ഇക്കാ­ര്യ­ങ്ങള്‍ ഔദ്യോ­ഗി­ക­മായി മാത്രം മറ­ച്ചു­വ­യ്ക്കു­കയും ദിവ്യജ്യോതിസ്സ് തെളി­യു­ന്നു­വെന്ന് പ്രച­രണം നടത്തി വനാ­ന്തര്‍ ഭാഗ­ത്തുള്ള ക്ഷേത്ര­ത്തി­ലേക്ക് കോടി­ക്ക­ണ­ക്കിന് നിഷ്‌ക്ക­ള­ങ്ക­രായ ഭക്തരെ ആകര്‍ഷി­ക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം ശാസ്ത്ര­ബോ­ധ­മുള്ള ഒരു പരി­ഷ്‌കൃത സമൂ­ഹ­ത്തില്‍ നട­ക്കാന്‍ പാടി­ല്ലാ­ത്ത­താ­ണ്. അങ്ങനെ നോക്കി­യാല്‍ വ്യാജ പ്രച­ര­ണ­ങ്ങ­ളി­ലൂടെ ഒരു കാന­ന­പ്ര­ദേ­ശ­ത്തിന് ഉള്‍ക്കൊ­ള്ളാ­വു­ന്ന­തി­ലു­മ­ധികം ജന­ങ്ങളെ അവി­ടേയ്ക്ക് എത്തിച്ച ദേവസ്വം ബോര്‍ഡിനും അതിന് എല്ലാ അനു­മ­തിയും പിന്തു­ണയും നല്‍കുന്ന സര്‍ക്കാര്‍ സംവി­ധാ­നങ്ങള്‍ക്കും ഇത്തരം വ്യാജ പ്രചാ­ര­ണ­ങ്ങള്‍ക്ക് കൂട്ടു­നില്‍ക്കുന്ന മാധ്യ­മ­ങ്ങ­ള്‍ക്കും യഥാര്‍ത്ഥ­ത്തില്‍ ഈ കൂട്ട­ക്കൊ­ലയില്‍ പങ്കു­ണ്ട്. ജന­ങ്ങ­ളോട് സത്യം തുറ­ന്നു­പ­റ­യുക എന്ന­താണ് ഒന്നാ­മ­തായി ചെയ്യേ­ണ്ട­ത്. അതോ­ടൊപ്പം ഇട­ത്താ­വ­ള­ങ്ങള്‍ ശക്തി­പ്പെ­ടുത്തി ജന­പ്ര­വാ­ഹത്തെ നിയ­ന്ത്രി­ക്കു­കയും വേണം. കേന്ദ്ര­സര്‍ക്കാര്‍ അനു­വ­ദി­ക്കാ­ത്തത് മൂലം വന­ഭൂ­മി­യില്‍ ആവ­ശ്യ­മായ പശ്ചാ­ത്തല സൗക­ര്യ­ങ്ങള്‍ ഒരു­ക്കാന്‍ കഴി­യാ­തി­രു­ന്നതും കാന­ന­പ്പാ­ത­കള്‍ ആവ­ശ്യാ­നു­സ­രണം വിക­സി­പ്പി­ക്കാ­തി­രു­ന്ന­തു­മാണ് അപ­ക­ട­കാ­ര­ണ­ങ്ങ­ളെന്ന വാദം മറ്റൊര­പ­ക­ട­ത്തി­ലേക്കാണ് വിരല്‍ ചൂണ്ടു­ന്നത്. ശബ­രി­മ­ല­യില്‍ അവ­ശേ­ഷി­ക്കുന്ന കാട് കൂടി വെട്ടി­മാറ്റി അവിടെ റോഡും ഫ്‌ളാറ്റും മണി­മ­ന്ദി­ര­ങ്ങളും നിര്‍മ്മി­ക്കാന്‍ ‘പുത്തന്‍ വിക­സ­ന­ക്കാര്‍’ കാത്തു­കെട്ടി നില്ക്കു­ന്നു­ണ്ട്. ഏത് രീതി­യില്‍ നോക്കി­യാലും വള­രെ­യേറെ പ്രാധാ­ന്യ­മുള്ള ഈ വന­പ്ര­ദേശം ഇപ്പോള്‍ത്തന്നെ വേണ്ട­തി­ലേറെ കയ്യേ­റ്റങ്ങള്‍ക്ക് വിധേ­യ­മാ­യി­ട്ടു­ണ്ട്. ആഗോ­ള­ത­പ­നവും കാലാ­വസ്ഥാ വ്യതി­യാ­നവും മറ്റും സാധാ­ര­ണ­ക്കാര്‍ പോലും ചര്‍ച്ച­ചെ­യ്തു­കൊ­ണ്ടി­രി­ക്കുന്ന ഇക്കാ­ലത്ത് ഒരു ദുര­ന്ത­ത്തിന്റെ മറ­പി­ടിച്ച് ഇനിയും കാടു വെട്ട­ലിന് അവ­സ­ര­മൊ­രു­ക്ക­രു­തെന്നും പരി­ഷത്ത് ആവ­ശ്യ­പ്പെ­ടു­ന്നു.

Follow

Get every new post delivered to your Inbox.